Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"
Showing posts with label മന്നം. Show all posts
Showing posts with label മന്നം. Show all posts

Friday, December 16, 2011

ഒരു ജാതിക്കാര്‍ക്കു മാത്രമായി അവധിയോ?


നായര്‍ സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍റെ ജയന്തിക്ക് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഒരു ജാതിക്കാര്‍ക്കു(നായന്മാര്‍ക്കു)മാത്രമായി നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കുന്നു. നാളിതുവരെ വിവിധ മതക്കാരുടെ ഉത്സവങ്ങള്‍ക്കും നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ജയന്തിക്കും എല്ലാ വിഭാഗക്കാര്‍ക്കും അവധി നല്‍കുന്ന ഏര്‍പ്പാടേ ഉണ്ടായിരുന്നുള്ളൂ. (അപവാദം ഇല്ലെന്നില്ല. അത് ആവണി അവിട്ടത്തിനു ബ്രാഹ്മണ സമുദായക്കാര്‍ക്കു മാത്രമായി നല്‍കിവരുന്ന അവധിയാണ്- അതും ഇന്നേവരെ ആരും ചോദ്യം ചെയ്തിട്ടില്ല). മന്നത്തു പദ്മനാഭന്‍ ദേശീയ നേതാവോ നവോത്ഥാന നായകനോ ആണെന്നു നായന്മാര്‍ പോലും പറയില്ല. സമുദായാചാര്യന്‍ എന്നേ അവര്‍ പോലും മന്നത്തിനെ വിശേഷിപ്പിച്ചു കണ്ടിട്ടുള്ളൂ. ആ നിലക്ക് ഇങ്ങനെ സമുദായാചാര്യന്മരുടെ ജന്മദിനങ്ങള്‍ക്കെല്ലാം അവധി നല്‍കാന്‍ പോയാല്‍ വര്‍ഷത്തില്‍ 365 ദിവസവും അവധിയായിരിക്കുമല്ലോ.


ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ വിചാരങ്ങളാണിത്.

കോട്ടയം: എന്‍എസ്എസിന്റെ അഭ്യര്‍ഥന മാനിച്ച് മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് സ്ഥാപനങ്ങള്‍ക്കു പൊതുഅവധി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും നിയന്ത്രിത അവധിനല്‍കിയ സര്‍ക്കാരിന്റെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനത്തെ എന്‍എസ്എസ് സ്വാഗതം ചെയ്തു.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്ന മന്നത്തു പത്മനാഭന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇൌ തീരുമാനമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.മന്നത്തു പത്മനാഭന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റ് എന്നതുകൂടി കണക്കിലെടുത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അവധി പ്രഖ്യാപിച്ചത്.

മന്നം വാസ്തവത്തില്‍ ആരായിരുന്നു?  ഈ ലേഖനം വായിക്കൂ:

മന്നത്ത് പത്മനാഭന്‍ പരിഷ്‌കരണ വാദിയോ വര്‍ഗ്ഗീയ വാദിയോ?

 "കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്."